രാത്രി ഏറെ വൈകിയിരുന്നു.
അത്യാഹിത വിഭാഗം ICU-വില്‍ നിന്ന് അവളെ പുറത്തിറക്കിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അയാളോട് പറഞ്ഞു .
പേഷ്യന്റിന്റെ കണ്ടീഷന്‍ സീരിയസ്സാണ് ...വളരെ വളരെ സീരിയസ്സാണ്..
ലാഘവത്തോടെ അത് പറഞ്ഞിട്ട് ആ ലേഡി ഡോക്ടര്‍ ICU-വിനുള്ളിലേക്ക് കേറിപ്പോയി.
അവള്‍ക്കു ബോധം ഉണ്ടായിരുന്നില്ല .
ഒരു അറ്റെണ്ടര്‍ സ്ട്രെച്ചറിന്റെ തലയ്ക്കല്‍ പിടിച്ചിരുന്നു.
അയാള്‍ കാല്ക്കല് പിടിച്ചു ...
ഏതൊക്കെയോ വരാന്തകളിലൂടെ സ്ട്രെച്ചര്‍ നീങ്ങി അവസാനം ഒരു ലിഫ്റ്റിനരികില്‍ എത്തി.
സ്ട്രെച്ചര്‍ അതിനുള്ളില്‍ കയറ്റി അറ്റെണ്ടര്‍ പോയി.
നാലാം വാര്‍ഡിലേക്കായിരുന്നു അവളെ മാറ്റിയത്.
ഒന്നാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു.
അയാള്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് പുറത്തിറങ്ങി.
വാര്‍ഡ് കണ്ടുപിടിക്കാന്‍ അങ്ങോളം ഇങ്ങോളം നടന്നു
അവളുടെ മൂക്കിലൂടെ ഒരു ട്യൂബു പുറത്തേക്കു കിടന്നിരുന്നു.
അതിന്റെ അറ്റത്ത് ഒരു പ്ലാസ്റ്റിക് കവര്‍ പിടിപ്പിച്ചിരുന്നു, അതിലേക്കു ട്യൂബിലൂടെ ഒരു മഞ്ഞ ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാള്‍ അവസാനം നാലാം വാര്‍ഡ് കണ്ടു പിടിച്ചു. വാര്‍ഡിലെ ഡോക്ടര്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു വന്നു ഒരു ബെഡ് കാണിച്ചു കൊടുത്തു. അയാള്‍ അവളെ അതിലേക്കു എടുത്തു കിടത്തി.
സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു , എല്ലാവരും ഉറക്കത്തിലാണ് അവളും..
പക്ഷെ തലേന്ന് രാത്രി അവള് ഉണര്‍ന്നിരുന്നപ്പോള്‍ ഉറങ്ങിയ അയാള്‍ ഇപ്പോള്‍ ഉറങ്ങാനാകാതെ നില്ക്കുന്നു .
നേരം പുലരുമ്പോള്‍ എന്തായിരിക്കും അവസ്ഥ ?
ഇപ്പോള്‍ ആരും ഒന്നും അറിഞ്ഞിട്ടില്ല..
ഈ രാത്രിയില്‍ എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാകും ?
സ്നേഹ ലാളനകള്‍ , കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ , യാത്രകള്‍, ആഘോഷങ്ങള്‍, ജനനം, ശാന്തമായ ഉറക്കം, പേടിപ്പെടുത്തുന്ന ഭയാനകമായ സ്വപ്നങ്ങള്‍ അങ്ങനെ എന്തെല്ലാം ...
ഞാന്‍ ഇവിടെ വാര്‍ഡിന്റെ മൂലയില്‍ ഇട്ട സ്റ്റൂളില്‍ ഇരിക്കുന്നു.
മനസ്സ് ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയില്ല
അവളുടെ കുഞ്ഞുങ്ങളോട് നാളെ എന്ത് പറയണമെന്നും അറിയില്ല. അവള് മരിച്ചു കൊണ്ടിരിക്കുകയാണെന്നു മാത്രം അറിയുന്നു..
അത്യാഹിത വിഭാഗം ICU-വില്‍ നിന്ന് അവളെ പുറത്തിറക്കിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അയാളോട് പറഞ്ഞു .
പേഷ്യന്റിന്റെ കണ്ടീഷന്‍ സീരിയസ്സാണ് ...വളരെ വളരെ സീരിയസ്സാണ്..
ലാഘവത്തോടെ അത് പറഞ്ഞിട്ട് ആ ലേഡി ഡോക്ടര്‍ ICU-വിനുള്ളിലേക്ക് കേറിപ്പോയി.
അവള്‍ക്കു ബോധം ഉണ്ടായിരുന്നില്ല .
ഒരു അറ്റെണ്ടര്‍ സ്ട്രെച്ചറിന്റെ തലയ്ക്കല്‍ പിടിച്ചിരുന്നു.
അയാള്‍ കാല്ക്കല് പിടിച്ചു ...
ഏതൊക്കെയോ വരാന്തകളിലൂടെ സ്ട്രെച്ചര്‍ നീങ്ങി അവസാനം ഒരു ലിഫ്റ്റിനരികില്‍ എത്തി.
സ്ട്രെച്ചര്‍ അതിനുള്ളില്‍ കയറ്റി അറ്റെണ്ടര്‍ പോയി.
നാലാം വാര്‍ഡിലേക്കായിരുന്നു അവളെ മാറ്റിയത്.
ഒന്നാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു.
അയാള്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് പുറത്തിറങ്ങി.
വാര്‍ഡ് കണ്ടുപിടിക്കാന്‍ അങ്ങോളം ഇങ്ങോളം നടന്നു
അവളുടെ മൂക്കിലൂടെ ഒരു ട്യൂബു പുറത്തേക്കു കിടന്നിരുന്നു.
അതിന്റെ അറ്റത്ത് ഒരു പ്ലാസ്റ്റിക് കവര്‍ പിടിപ്പിച്ചിരുന്നു, അതിലേക്കു ട്യൂബിലൂടെ ഒരു മഞ്ഞ ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാള്‍ അവസാനം നാലാം വാര്‍ഡ് കണ്ടു പിടിച്ചു. വാര്‍ഡിലെ ഡോക്ടര്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു വന്നു ഒരു ബെഡ് കാണിച്ചു കൊടുത്തു. അയാള്‍ അവളെ അതിലേക്കു എടുത്തു കിടത്തി.
സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു , എല്ലാവരും ഉറക്കത്തിലാണ് അവളും..
പക്ഷെ തലേന്ന് രാത്രി അവള് ഉണര്‍ന്നിരുന്നപ്പോള്‍ ഉറങ്ങിയ അയാള്‍ ഇപ്പോള്‍ ഉറങ്ങാനാകാതെ നില്ക്കുന്നു .
നേരം പുലരുമ്പോള്‍ എന്തായിരിക്കും അവസ്ഥ ?
ഇപ്പോള്‍ ആരും ഒന്നും അറിഞ്ഞിട്ടില്ല..
ഈ രാത്രിയില്‍ എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാകും ?
സ്നേഹ ലാളനകള്‍ , കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ , യാത്രകള്‍, ആഘോഷങ്ങള്‍, ജനനം, ശാന്തമായ ഉറക്കം, പേടിപ്പെടുത്തുന്ന ഭയാനകമായ സ്വപ്നങ്ങള്‍ അങ്ങനെ എന്തെല്ലാം ...
ഞാന്‍ ഇവിടെ വാര്‍ഡിന്റെ മൂലയില്‍ ഇട്ട സ്റ്റൂളില്‍ ഇരിക്കുന്നു.
മനസ്സ് ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയില്ല
അവളുടെ കുഞ്ഞുങ്ങളോട് നാളെ എന്ത് പറയണമെന്നും അറിയില്ല. അവള് മരിച്ചു കൊണ്ടിരിക്കുകയാണെന്നു മാത്രം അറിയുന്നു..
ആശംസകള്‍.
ReplyDeleteനല്ല കഥ
ReplyDeletevery good
ReplyDeleteഅര്‍ദ്ധവിരാമം....കഥ പൂര്‍ണ്ണമായോ ചക്രൂ ??!!
ReplyDeleteഅത് വെറും ഒരു കഥ മാത്രമല്ല ..ഇത്രേം എഴുതിയപ്പോള്‍ മതിയെന്ന് തോന്നി.. നിര്‍ത്തി
Deleteഅഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി
ഒരു കുറവ് പോലെ
ReplyDeleteപെട്ടന്ന് തീര്‍ന്നു പോയോ
ഈ രാത്രിയില്‍ എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാകും ?
ReplyDeleteസ്നേഹ ലാളനകള്‍ , കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ , യാത്രകള്‍, ആഘോഷങ്ങള്‍, ജനനം, ശാന്തമായ ഉറക്കം, പേടിപ്പെടുത്തുന്ന ഭയാനകമായ സ്വപ്നങ്ങള്‍ അങ്ങനെ എന്തെല്ലാം .....alla ezhutthu ashamsakal
കാര്യമില്ലാ,കാരനമില്ലാ,അവസാനമില്ലാ ആദ്യമില്ലാ,ഞാനിപ്പോഴെന്താ വേണ്ടേ നിക്കണോ,അതോ പോണോ ? ആശംസകൾ.
ReplyDeleteഹ ഹ ... ആദ്യവും അവസാനവും ഒന്നിനുമില്ലല്ലോ മണ്ടൂസാ
Deleteഅഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി .
ReplyDeletehmm.. അവസാനം ?!!
ReplyDeleteപറ്റില്ല, തുടക്കവും അവസാനവും വേണം...
ReplyDeleteപ്രിയ സുഹൃത്തേ,
ReplyDeleteഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.
ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.
വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര് നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?
മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇന്ന് മുതല്‍ ഞാന്‍ ഇതിന്റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.
എനിക്ക് എന്റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്,
വിനീതന്
കെ. പി നജീമുദ്ദീന്
തീര്‍ച്ചയായും വായിക്കാം നജീബുദീന്‍ ....എല്ലാ ഭാവുകങ്ങളും
ReplyDelete